തിങ്കളാഴ്‌ച, ജനുവരി 13, 2014

.... ആപ്പ് വെക്കുന്ന ആപ്പ്



ഇത്രയും വലിയ സ്വീകാര്യത ആം ആത്മി പാര്‍ട്ടിക്ക് കിട്ടിയത് എന്ത് കൊണ്ട് എന്ന് നിലവിലെ രാഷ്ട്രീയ നേതൃത്വം ഒരു വിചിന്തനത്തിന് തയ്യാറാവേണ്ടിയിരിക്കുന്നു .....  നിലവിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും ആശയമില്ലായ്മ കൊണ്ടല്ല ആം ആത്മി പാര്‍ട്ടി ഇത്രയും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ... മറിച്ചു നിലവിലെ  രാഷ്ട്രീയം  കൈകാര്യം ചെയ്യുന്ന കൈകളുടെ പരിശുദ്ധിയില്‍ സാധാരണക്കാര്‍ക്ക് അത്ര വിശ്വാസം പോര എന്നതാണ് കാരണം ..... നൂറ്റാണ്ടുകളുടെ പഴക്കവും ... ആദര്‍ശ പോരാട്ടത്തിന്‍റെ കെട്ടുകണക്കിന് ചരിത്രവും ഉള്ള പല പാര്‍ട്ടികളെയും നേതാക്കളെയുമാണ്‌ ജനം ചൂലെടുത്ത് ഓടിച്ചത് ഇനിയും ഒരുപാട് പേരെ ഓടിക്കാന്‍ കാത്തിരിക്കുന്നത് .... 


വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

പാത്തുമ്മക്കുട്ടി ഫാത്തിമ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ ?






പെണ്‍കുട്ടികളെ എല്ലാവരും പതിനാറില്‍ തന്നെ കെട്ടിക്കണം എന്ന് മുസ്ലിം സംഘടനകള്‍ ഫതവ ഇറക്കിയ രൂപത്തിലുള്ള വിവാദങ്ങള്‍ തികച്ചും അനവസരത്തിലുള്ളതാണ് .ഇന്നത്തെ കേരളയീയ മുസ്ലിം സമൂഹത്തില്‍ പതിനെട്ടിന് മുന്‍പ്‌ വിവാഹം കഴിപ്പിക്കുക എന്നത് വളരെ അപൂരവങ്ങളില്‍ അപൂര്‍വമായ ഒരു കാഴ്ചയാണ്.ഞാന്‍ ഒരു പെണ്‍കുട്ടിയുടെ പിതാവല്ല പക്ഷെ ഞാന്‍ രണ്ടു സഹോദരിമാരുടെ സഹോദരനാണ് ഞാന്‍ ഒരിക്കലും എന്റെ സഹോദരിയെ അവളുടെ ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ കെട്ടിച്ചയക്കാന്‍ ഉദ്ധേശിക്കുന്നേയില്ല, ഇത് തന്നെയാണ് കേരളീയ മുസ്ലിം ഉമ്മത്തിന്റെ സാമാന്യ ബോധവും ...


ഒരു പ്രത്യേക സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായേക്കാവുന്ന നിയമ പ്രശങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി , രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിവാഹ പ്രായ ഏകീകരണ വിധിന്യായം  നിയമപരമായി പുനപ്പരിശോധനാ ഹര്‍ജി കൊടുക്കാനാണ് തീരുമാനിച്ചത് , ഒരു രാജ്യത്തിന്റെ നിയമം അനുസരിച്ച് പ്രവര്ക്കത്തിക്കുന്ന സംഘടനകള്‍ക്കോ വെക്തികള്‍ക്കോ ..രാജ്യത്തിന്‍റെ പരമോന്നത നീതിപീടത്തെ നിയമപരമായി സമീപിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുസ്ലിം സംഘടനകള്‍ സമീപിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ സുപ്രീം കോടതിയെ ആണ് ... അല്ലാതെ പാകിസ്ഥാന്‍റെയോ , അമേരിക്കയുടെതോ, ചൈനയുടെതോ അല്ലല്ലോ,  വിധി പുനപ്പരിശോധനാ ഹര്‍ജികള്‍ രാജ്യത്ത് സര്‍വസാധാരണമായി നടക്കുന്ന ഒന്നാണെന്നിരിക്കെ  മുസ്ലിം സംഘടനകള്‍ക്ക് മാത്രം അത് പാടില്ല എന്ന് ശഠിക്കുന്നത് എന്ത് ന്യായമാണ് ??.........


ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2013

....ഇലക്ട്രിക്‌ ബെല്‍ ...






മഴപെയ്തോഴിഞ്ഞിട്ടും മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു ..... ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ മഴ ബാകിവെച്ചുപോയ ജലകണങ്ങള്‍ പറയുന്ന കിന്നാരത്തിന്‍റെ മര്‍മ്മരങ്ങള്‍ മാത്രം......മഴക്കാറുകള്‍ പുതപ്പിച്ച ഇരുട്ട് .. അവിടെ കൂടുതല്‍ ഭീകരമാക്കി ...

മരച്ചില്ലകള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന ക്യാമ്പസിന്‍റെ വരാന്ത ശൂന്യമാണ് ... മഴ പെയ്തത് കൊണ്ടാകും എല്ലാവരും ക്ലാസ്സില്‍ തന്നെയിരിക്കുന്നത് ..... ഒരു വലിയ മഴത്തുള്ളി അവന്‍റെ നെറുകിലേക്ക് ഉറ്റിവീണു... 

ആരൊക്കെയോ വലിച്ചെറിഞ്ഞ ഐസ്ക്രീം കപ്പുകളും ... ചിപ്സിന്‍റെ കവറുകളും അവിടെ പരന്നു കിടക്കുന്നുണ്ടായിരുന്നു ....

തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013

........ടാര്‍പോളിന്‍ ഷീറ്റ് ......








മാവില്‍ തീര്‍ത്ത ഇരട്ടപ്പലകയുള്ള കട്ടിലില്‍ അയാള്‍ നിശബ്ദനായി കിടക്കുന്നുണ്ടായിരുന്നു ... അടച്ചു വെച്ച കണ്ണുകളില്‍ കണ്ടു മതിയാകാത്ത കാഴ്ചകളുടെ നിരാശയുണ്ടോ .?..

 കട്ടിലിന്റെ നാലു വശത്തും പിന്നെ കസേരയിലും ഇരുന്നു ഖുര്‍ആന്‍ ഒതുന്നവരുടെ ശബ്ദം ആ ഇടുങ്ങിയ മുറിയില്‍ നിറഞ്ഞു ....  പത്തും.. പതിനൊന്നും പ്രായം തോന്നിക്കുന്ന നാലഞ്ചു കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച് ഖുറാനില്‍ നോക്കി ഓതുകയാണ് ...അതില്‍ അല്‍പ്പം മുതിര്ന്നവനെന്നു തോന്നിക്കുന്നവന്‍ ....ഇടയ്ക്കിടെ കൈകൊണ്ടു കാണിക്കുന്ന തമാശ കണ്ടു മറ്റുള്ളവരുടെ മുഖത്തും ചിരി വിടരുന്നു ...

 മുറിയുടെ ചുമരിനപ്പുരത്തുനിന്നും   തേങ്ങലുകളും വിതുമ്പലുകളും .. പലപ്പോഴും പുറത്തേക്കു ചാടി ....
കസേരയില്‍ ഇരുന്നു ഖുര്‍ആനോതുന്ന ദര്‍സ് വിദ്യാര്‍ഥിയുടെ മുഖത്ത് ഏല്പിച്ച ജോലിയുടെ ആത്മാര്‍ഥത നിഴലിച്ചു നിന്നു....

ഞായറാഴ്‌ച, സെപ്റ്റംബർ 22, 2013

.........ചവറ്റുകൂനയിലെ പ്രകാശം ......




















പൂരപ്പുഴ കഴിഞ്ഞപ്പോഴേ  ട്രെയിനിന്‍റെ  വേഗത കുറഞ്ഞു .... മഞ്ഞ പ്രതലത്തില്‍ കറുപ്പ് നിറം കൊണ്ട് പരപ്പനങ്ങാടി എന്നെഴുതിയത് കാണാനായി കണ്ണുകളെ ഞാന്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു ... ട്രെയിനിന്‍റെ വേഗത പിന്നെയും കുറഞ്ഞു വന്നു .. ഹൃദയത്തിന്‍റെ താളം മുറുകുന്നു ... രണ്ടു മാസത്തെ ബാംഗ്ലൂര്‍ വാസത്തിനു ശേഷം  നാട്ടിലേക്ക്.. ... എന്റെ പരപ്പനങ്ങാടി കാണാന്‍ .... എന്റെ സ്വന്തം ചെമ്മാട് കാണാന്‍ കൊതിയാകുന്നു .....
ട്രെയിനിന്‍റെ ശബ്ദം ഹൃദയ മിടിപ്പ് പോലെ പതിഞ്ഞ താളത്തിലായി  .... ഹൃദയത്തില്‍ സന്തോഷത്തിന്‍റെ പെരുമ്പറ ...

“ എവിടെ പരപ്പനങ്ങാടി എന്നെഴുതിയ്‌ ആ ബോര്‍ഡ്‌ ? !!! ” എന്റെ കണ്ണുകള്‍ പരതുകയാണ് ..

നല്ല വിശപ്പുണ്ട് രാത്രി ഒന്നും കഴിച്ചിട്ടില്ല .....കഴിക്കണമെന്ന് പലപ്പോഴും തോന്നി ....പക്ഷെ കഴിച്ചില്ല ... ബാംഗൂര്‍ ജീവിതത്തിനിടയില്‍ ആരോചകമായിപ്പോയ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍  തോന്നിയില്ല... ഉമ്മന്‍റെ കൈകൊണ്ടു പരത്തിയ പത്തിരിയും ബീഫ്കറിയും  കണ്ണില്‍ നിരവധി തവണ വസന്തം വിരിയിച്ചപ്പോള്‍ വിശപ്പ്‌ സഹിക്കാനുള്ള ക്ഷമ എവിടെ നിന്നോ കിട്ടിയത് പോലെ ....

ട്രെയിന്‍ പതുക്കെ ഇരമ്പി നിന്നു... ഒരു സാമാന്യ്‌ മലയാളിളുടെ ആര്‍ത്തിയോടെ മുന്നില്‍  കണ്ടവരെയൊക്കെ ഉന്തി തള്ളി ഞാന്‍ പുറത്തെത്തി ...പ്ലാറ്റ്ഫോമില്‍ വലിയ തിരക്കില്ല ..ഞായറാഴ്ച ആയത് കൊണ്ടാകും ....

തിങ്കളാഴ്‌ച, ജനുവരി 21, 2013

ശവപ്പെട്ടിക്ക് വില കൂട്ടി







മൗനം
അതയാളുടെ സ്ഥായീ ഭാവം ...

മഴ പെയ്തു ..
 പ്രളയം ... നാശം മാത്രം
അയാള്‍ മൗനം തുടര്‍ന്നു..
അവര്‍ പാടി അയാള്‍ "ദിവ്യന്‍"


ഭൂകമ്പം........
 കെട്ടിടങ്ങള്‍ക്ക് പകരം ,
പൊടിക്കാട് നിറഞ്ഞു ....
അയാള്‍ നിശബ്ദന്‍ ...
അവര്‍ പറഞ്ഞു അയാള്‍ "ശുദ്ധന്‍ "


ശനിയാഴ്‌ച, ജനുവരി 12, 2013

വേലപ്പനും , ജാനുവിനും, പിന്നെ എനിക്കും വേണം പെന്‍ഷന്‍....!!!




 
രംഗം ഒന്ന്

വേലപ്പന്‍ കഠിനാദ്ധ്വാനിയായ മീന്‍ കച്ചവടക്കാരനാണ് , പുലര്‍ച്ചെ മൂന്നു മണിക്ക് എഴുനേറ്റ്‌ രണ്ടു മണിക്കൂര്‍ മീന്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ബൈക്കില്‍ യാത്ര ചെയ്തു ഹാര്‍ബറില്‍ പോയി മല്‍സ്യം വാങ്ങിച്ചാണ് ഇവിടെ തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ മത്സ്യം വിതരണം നടത്തുന്നത് . കഴിഞ്ഞ മുപ്പതു വര്‍ഷമായിട്ടു വേലപ്പന്‍ ഇതേ ജോലി ചെയ്തു ജീവിക്കുന്നു . വേലപ്പന്‍റെ മീന്‍വണ്ടി വന്നില്ലെങ്കില്‍ മലമൂട്ടില്‍ കിടക്കുന്ന ആ കൊച്ചു ഗ്രാമത്തിലുള്ളവര്‍ക്ക് അന്ന് പച്ചമീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റില്ല. അറിഞ്ഞു കൊണ്ട് ഒരു ദിവസം പോലും വേലപ്പന്‍ തന്‍റെ സേവനം മുടക്കിയിട്ടുമില്ല അത് ഹര്‍ത്താലാണെങ്കിലും പണിമുടക്കാണെങ്കിലും, സമരമാണെങ്കിലും.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2012

ഓണം ആഘോഷിക്കാത്തവരെ നാട് കടത്തണോ ! നിലവിളക്ക് കൊളുത്താത്തവരെ തൂക്കിക്കൊല്ലണോ !



മുസ്ലിംകളെക്കൊണ്ട് ഓണം ആഘോഷിപ്പിക്കാനും, പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്ത് സലാം പറയുന്നതിന് പകരം കൈകൂപ്പി നമസ്കാരം പറയിപ്പിക്കാനും,  ഭൂരിപക്ഷ സമൂഹം നല്ല കാര്യമായി ആചരിച്ചു വരുന്ന നിലവിളക്ക് കൊളുത്തല്‍ ബിസ്മി ചൊല്ലുന്നതിനു പകരമായി ചെയ്യിപ്പിക്കാനും ഇവിടെ കുറെ ആളുകള്‍ ഓരിയുടുന്നത് കണ്ടു ... ഇവിടെ പാവങ്ങളായ ഞങ്ങള്‍ ഈ പറഞ്ഞതൊന്നും ചെയ്യാതെ തന്നെ മറ്റൊരു മനുഷ്യനും ദ്രോഹം ചെയ്യാതെ എല്ലാവര്ക്കും നന്മ വരണം എന്നാഗ്രഹിച്ചു കൊണ്ട് മറ്റൊരാള്‍കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സ്വന്തം വിശ്വാസം ആത്മാര്‍ഥമായി അനുഷ്ടിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന  ഇന്ത്യാക്കാരായി ജീവിച്ചു പോകാന്‍ സമ്മതിക്കുമോ ആവോ ...????

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.