വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

പാത്തുമ്മക്കുട്ടി ഫാത്തിമ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ ?






പെണ്‍കുട്ടികളെ എല്ലാവരും പതിനാറില്‍ തന്നെ കെട്ടിക്കണം എന്ന് മുസ്ലിം സംഘടനകള്‍ ഫതവ ഇറക്കിയ രൂപത്തിലുള്ള വിവാദങ്ങള്‍ തികച്ചും അനവസരത്തിലുള്ളതാണ് .ഇന്നത്തെ കേരളയീയ മുസ്ലിം സമൂഹത്തില്‍ പതിനെട്ടിന് മുന്‍പ്‌ വിവാഹം കഴിപ്പിക്കുക എന്നത് വളരെ അപൂരവങ്ങളില്‍ അപൂര്‍വമായ ഒരു കാഴ്ചയാണ്.ഞാന്‍ ഒരു പെണ്‍കുട്ടിയുടെ പിതാവല്ല പക്ഷെ ഞാന്‍ രണ്ടു സഹോദരിമാരുടെ സഹോദരനാണ് ഞാന്‍ ഒരിക്കലും എന്റെ സഹോദരിയെ അവളുടെ ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ കെട്ടിച്ചയക്കാന്‍ ഉദ്ധേശിക്കുന്നേയില്ല, ഇത് തന്നെയാണ് കേരളീയ മുസ്ലിം ഉമ്മത്തിന്റെ സാമാന്യ ബോധവും ...


ഒരു പ്രത്യേക സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായേക്കാവുന്ന നിയമ പ്രശങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി , രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിവാഹ പ്രായ ഏകീകരണ വിധിന്യായം  നിയമപരമായി പുനപ്പരിശോധനാ ഹര്‍ജി കൊടുക്കാനാണ് തീരുമാനിച്ചത് , ഒരു രാജ്യത്തിന്റെ നിയമം അനുസരിച്ച് പ്രവര്ക്കത്തിക്കുന്ന സംഘടനകള്‍ക്കോ വെക്തികള്‍ക്കോ ..രാജ്യത്തിന്‍റെ പരമോന്നത നീതിപീടത്തെ നിയമപരമായി സമീപിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുസ്ലിം സംഘടനകള്‍ സമീപിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ സുപ്രീം കോടതിയെ ആണ് ... അല്ലാതെ പാകിസ്ഥാന്‍റെയോ , അമേരിക്കയുടെതോ, ചൈനയുടെതോ അല്ലല്ലോ,  വിധി പുനപ്പരിശോധനാ ഹര്‍ജികള്‍ രാജ്യത്ത് സര്‍വസാധാരണമായി നടക്കുന്ന ഒന്നാണെന്നിരിക്കെ  മുസ്ലിം സംഘടനകള്‍ക്ക് മാത്രം അത് പാടില്ല എന്ന് ശഠിക്കുന്നത് എന്ത് ന്യായമാണ് ??.........